പിലാത്തറ: കണ്ണൂർ ചാല ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി കാടാച്ചിറ പനോന്നേരി ശ്രീനിലയത്തിൽ വി.കെ. വിജേഷിന്റെ മകൾ ശ്രീദേവ്ന സുമനസുകളുടെ സഹായം തേടുന്നു. ഗുരുതരമായ വൃക്കരോഗത്തിന് ചികിത്സയിലുള്ള വിദ്യാർഥിനി ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്.
അടിയന്തരമായി വൃക്ക മാറ്റിവയ്ക്കേണ്ടതുണ്ട്. വൃക്ക പകുത്തു നല്കാൻ അമ്മ തയാറാണ്. അത് സംബന്ധമായ ടെസ്റ്റുകളും പൂർത്തിയായി. സർജറിക്കും അനുബന്ധ ചികിത്സകൾക്കുമായി 30 ലക്ഷം രൂപയെങ്കിലും ചെലവുവരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്.
ഈ സാഹചര്യ ത്തിൽ ശ്രീദേവ്നയുടെ സർജറിക്കും ചികിത്സയ്ക്കുമായുള്ള ഫണ്ട് സമാഹരണത്തിനും ഏകോപനത്തിനുമായി പിലാത്തറ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശ്രീദേവ്ന ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കണ്ണൂർ എംപി കെ. സുധാകരൻ, കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഗിരീശൻ, ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ.എസ്. ജയമോഹൻ എന്നിവർ രക്ഷാധികാരികളും വാർഡ് മെംബർ ദിനേശ് പി.കെ. ബാബു പ്രസിഡന്റും എം.വി. പദ്മനാഭൻ സെക്രട്ടറിയും ജാക്വലിൻ ബിന്ന സ്റ്റാൻലി ട്രഷററുമായാണ് കമ്മിറ്റി രൂപീകരിച്ചത്.
കുട്ടിയുടെ ചികിത്സസഹായ ഫണ്ടിലേക്ക് പണം നല്കുന്നതിനായി ചെക്ക്/ഡിഡി/ മണി ഓർഡർ എന്നിവ പ്രസിഡന്റ്, ശ്രീദേവ്ന ചികിത്സാ സഹായ കമ്മിറ്റി, ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്, പിലാത്തറ, വിളയാങ്കോട് പിഒ, പിൻ: 670504 എന്ന വിലാസത്തിൽ അയയ്ക്കുകയോ പി.കെ. വിജേഷ്, അക്കൗണ്ട്: 177912341200104, IFSC: KSBK0001779, Gpay: 8089063193, കേരള ബാങ്ക്, താഴെചൊവ്വ ബ്രാഞ്ച് എന്ന അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കകയോ ചെയ്യണമെന്ന് ചികിത്സാ സഹായ കമ്മിറ്റി അറിയിച്ചു. ഫോൺ: 9605398889.